കല്ല്യാണം ഉറപ്പിച്ച പെൺകുട്ടി
-

കല്യാണം ഉറപ്പിച്ച പെൺകുട്ടികൾ നിർബന്ധമായും വായിക്കണം,അല്ലെങ്കിൽ വായിപ്പിക്കണം.


#അന്നവളുടെ വിവാഹ സുദിനമായിരുന്നു…!!!

രാത്രി ഒമ്പത് മണിക്ക് വീട്ടിൽ നിന്ന് അല്പം ദൂരത്തുള്ള പട്ടണത്തിലെ ഹാളിൽ നടക്കാനിരിക്കുന്ന വിവാഹപാർട്ടിയിൽ പങ്കെടുക്കാൻ അടുത്ത ബന്ധുക്കളും അയൽക്കാരും ഉച്ച തിരിഞ്ഞത് മുതൽ അവളുടെ വീട്ടിൽ എത്തിക്കൊണ്ടിരുന്നു……

മഗരിബു നമസ്കാരാനന്തരം എല്ലാവരും ഹാളിലേക്ക് നീങ്ങാനായിരുന്നു തീരുമാനം…!!

അവളുടെ റൂം കൂട്ടുകാരികളും
അയൽപക്കത്തെ കൊച്ചു പെണ്കുട്ടികളും നേരത്തെ കയ്യടക്കിയിരുന്നു…

കല്യാണ പുടവയുടെ മേന്മയും
ആഭരണങ്ങളുടെ ഭംഗിയും അവര് മാറി മാറി ആസ്വദിച്ച്
കൊണ്ടിരുന്നു. അസർ നമസ്കാരം കഴിഞ്ഞ ഉടനെ പട്ടണത്തിലെ പ്രശസ്ത
ബ്യുട്ടിക്ഷയും രണ്ട് സഹായികളും അവളുടെ റൂമിലെത്തി. തിങ്ങിനിറഞ്ഞ മുറിയിൽ നിന്ന് അവർ സര്വ്വരെയും പുറത്താക്കി വാതിൽസാക്ഷയിട്ടു…..!!

അവർ അവളെ അണിയിച്ചൊരുക്കാന്
തുടങ്ങി. ശിരോവസ്ത്രത്തിന്നിടയിലൂടെ തിളങ്ങുന്ന അവളുടെ മുഖത്തിന്നു ഒരു മിനുക്കലിന്റെ ആവശ്യം ഇല്ലെങ്കിലും അവർ ക്രീമുകൾ പുരട്ടി അവളെ മൊഞ്ചത്തിയാക്കി…

കാൽപാദങ്ങളിലും കൈവെള്ളയിലും മൈലാഞ്ചിയിൽ വശ്യമായ
വരകൾ കോറിയിട്ടു അവർ അവൾക്ക് ഭാസുര ജീവിതം നേർന്നു. മഗരിബ് നമസകാരത്തിന്ന്
അരമണിക്കൂര് ബാക്കി നില്ക്കെ അവളുടെ
റൂമിന്റെ വാതിലുകള് തുറക്കപ്പെട്ടു.
തടഞ്ഞുനിർത്തിയ വെള്ളക്കെട്ടില്‍ നിന്നു തുറന്നുവിട്ട
ജലപ്രവാഹം പോലെ അവളുടെ റൂമിലേക്ക്
അതിഥികള് കടന്ന് വന്ന് അവളുടെ
സൗന്ദര്യത്തെ വാഴ്ത്തി പറഞ്ഞു. അവളൊന്ന് മൃതുവായി
ചിരിക്കുക മാത്രം ചെയ്തു. അടുത്ത
പള്ളിയില് നിന്ന് ഒഴുകിയെത്തിയ മഗരിബ് ബാങ്ക്
ബഹളമയമായ റൂമില് ശാന്തത വിതച്ചു. മുറിയിലെ
മിക്കവരും നമസ്കരത്തിന്നു വേണ്ടി
തയ്യാറെടുക്കുമ്പോള് വിവാഹ പ്പുടവയുടെ
തൂവെള്ളക്കടിയില് പിടഞ്ഞ അവളുടെ മനസ്സില് ഒരു
ശങ്ക ഉടലെടുത്തു. “അസർ
നമസ്കാരത്തിന്നെടുത്ത അംഗശുദ്ധിയുടെ
ജീവന് ഇനിയും ബാക്കിയുണ്ടോ?” സംശയത്തിന്റെ
നീർച്ചാലുകൾ അവളുടെ ഉള്ളിലൂടെ ഒഴുകി
നടന്നു.. “വുദു എടുക്കണമോ? അതല്ല
സംശയത്തിന്റെ ബലത്തില്
നമസ്ക്കരിക്കണമോ?” ഉള്ളില് സംശയങ്ങൾക്ക് വില്ല് കുലക്കാൻ അവൾ അവസരം നൽകിയില്ല…

അവളോർത്തു “ഒരു പഴകിയ തുണി കണക്കെ എന്റെ നമസ്കാരം പടച്ചവന് എന്റെ മുഖത്തേക്ക് തന്നെ തിരിച്ചെറിഞ്ഞാൽ ..”

പിന്നെ അവൾ അമാന്തിച്ചു നിന്നില്ല. നേരെ വാഷ്ബേസിനെ
ലക്ഷ്യമാക്കി നീങ്ങി….

ഉമ്മ ഇടയില് കയറി
നിന്ന് ചോദിച്ചു: “മോളെവിടേക്കാ?” അവള്: “വുദു എടുക്കാൻ”

ഉമ്മ: “എന്ത് ഭ്രാന്താ ഈ പറയുന്നത്? എത്രായിരം രൂപ മുടക്കിയാണ്
ഈ മേക്കപ്പുകള്. അതെല്ലാം വെള്ളത്തിൽ കുതിർന്ന് പോകുമല്ലോ?? അത്ര നിർബന്ധമാണെങ്കില് നിനക്ക് തയമ്മുംചെയ്യാമല്ലോ?”

അവൾ: “എന്റെ മുമ്പില്
വെള്ളമുള്ളപ്പോള് ഞാന് എന്തിന് തയമ്മും ചെയ്യണം?

അല്ലാഹുവിന്റെ മുമ്പില് വേണമോ ഈ
നാടകം? എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണ് ഇന്ന് അല്ലാഹുവിനെ സ്മരിക്കുന്നിലെങ്കിൽ പിന്നെ എപ്പോഴാണ് ഞാൻ അവനെ സ്മരിക്കുക?”

ഉമ്മ തലതാഴ്ത്തി നിന്നപ്പോള്
അവള് വാഷ്ബേസിന്റെ അടുത്തേക്ക് നീങ്ങി….!!
കല്യാണ പ്പുടവയുടെ അറ്റങ്ങള്
മേൽപ്പോട്ടു നീക്കി അവൾ വുദുഎടുത്തു.

മുസല്ല വിരിച്ച് സാവധാനം അവള് കൈകള് ചേര്ത്ത്
കെട്ടിയപ്പോള് അവളുടെ കണ്തടം കണ്ണുനീര് കൊണ്ട് നിറഞ്ഞു…..

മുറിയുള്ളവരൊക്കെ ശ്വാസമടക്കിപ്പി
ടിച്ച് അവളുടെ നമസ്കാരം ശ്രദ്ധിച്ചു കൊണ്ടിരുന്നു…..

ഹൃദ്യമായ ഒരു ശാന്തി അവിടെ തളം കെട്ടിനിന്നു.
ഒന്നാമത്തെ റകഅത്തില് നിന്ന് അവള്
ഉയര്ന്നപ്പോള് ഉമ്മ ചുമരിലെ
ഘടികാരത്തിലേക്ക് നോക്കി. സമയംഏറെ ആകുന്നു അവർ ആത്മഗദം
ചെയ്തു:”നിശ്ചിത സമയത്തിന് ഒരു മണിക്കൂർ
മുമ്പെങ്കിലും ഹാളില് എത്തണമെങ്കില്
ഇപ്പോൾ തന്നെ പുറപ്പെടണം.” അവള്
രണ്ടാമത്തെ റകഅത്തിലെ
സുജൂദിലേക്ക് വീണു വിതുമ്പുന്ന ചുണ്ടുകളിൽ അവൾ എന്തൊക്കയോ മന്ത്രിക്കുന്നുണ്ടായിരുന്നു….

ആ ചുണ്ടുകളുടെ ചലനം
നേർത്തു നേർത്തു ഇല്ലാതാകുന്നത്
അവർ കണ്ടു.
അവളുടെ സുജൂദ് ഏറെ നീണ്ടു…..

ക്ലോക്കില് മണി എഴടിച്ചു, കണ്ണുകള്
തുറന്ന് വെച്ച് അവള് സുജൂദില് തന്നെ കിടന്നു.
ക്ലോക്കിലെ സൂചി എഴേ അഞ്ചിലേക്ക്
തിരിഞ്ഞപ്പോള് ഉമ്മ അവളുടെ മുതുകില് മൃതുവായി
തട്ടി. പ്രതികരണമില്ലാതിരുന്നപ്പോള് അവര്
അവളുടെ മുതുകില് പിടിച്ച് കുലുക്കി. മുറിയില്
അങ്ങിങ്ങായി നിന്നിരുന്നവരൊക്കെ അസ്വസ്തരായി
അവളുടെ ചാരത്തേക്ക് ഓടി വന്നു.
ഉമ്മയുടെ കുലുക്കലിന്നു ശക്തിയേറി.
അവള് വെട്ടിയിട്ട മരകൊമ്പ് കണക്കെ
നിശ്ചലയായി പാര്ശ്വങ്ങളിലേക്ക് വീണു. ഉമ്മ അവളുടെ
മുഖത്തും നെറ്റിയിലും ചുംബിച്ച് അവളുടെ
കവിളില് തട്ടി വിളിച്ച് കൊണ്ടേയിരുന്നു. മാനത്ത്
നിന്ന് അടര്ന്ന് വീണ ചന്ദ്രിക പോലെ
അവളുടെ വദനം പ്രകാശം തൂകി നിന്നു. വെള്ള
തുണിയുടെ നേര്ത്ത ആവരണത്തിന്ന്
പിന്നിലേക്ക് അവളുടെ മുഖം മറഞ്ഞപ്പോള്
തിങ്ങിനിറഞ്ഞവരുടെ ഗദ്ഗദങ്ങള്
പൊട്ടിക്കരച്ചിലുകളായി.
(മിക്ക അറബി പ്രാസംഗീകരും
ഉദ്ദരിക്കാറുള്ള ഒരു സംഭവ കഥയുടെ
ആത്മാവിഷ്കാരo)
….
യുദ്ധ വേളയിൽ പോലും നമസ്കാരം ഒഴിവില്ല
സഹോദരാ……മരിച്ചു കണ്ണടച്ചാൽ കൂട്ടിനുണ്ടാകുമത്……
നിങ്ങളുടെ മനസ്സിന്റെ നന്മ ആർകെങ്കിലും
ഉപകാരപ്പെടട്ടേ …………

അള്ളാഹുവേ.. മരണം വരെ നമസ്ക്കാരം നിലനിർത്താൻ തൗഫീക്ക്‌ നൽകണേ.. നാഥാ.. ആമീൻ…

Comments

Post a Comment

Popular posts from this blog

കോവിഡ് സ്ഥിതീകരിച്ചാൽ " ഷൂട്ട് "